Monday, 10 June 2019

പരിരക്ഷകൻ

പരിരക്ഷകൻ
-------------------
ഒരാരംഭത്തിനൊരു മധുരം 
ഒരായിരമാശകൾ പൂത്തുലയാണ് 
ഒത്തിണങ്ങാത്ത നൂപുര സ്വപ്‌നങ്ങൾ 
ഓർമ്മകളായിന്നു പുഞ്ചിരിക്കെ..

നിർവൃതിയണയാത്ത നിന്നിലെ പ്രേമം 
നീറിപ്പുകയുന്നീ മനസ്സിൽ 
നേർത്ത താന്തുവായ് ശ്രുതി മീട്ടി ഞാനും 
നീലാംബരിയിൽ പാടിടുന്നു

മഞ്ഞിൽ കുളിരുന്ന വൃശ്ചികപ്പുലരിയിൽ 
മഞ്ഞപ്പാവാടയിൽ മിന്നുന്ന കൺകളായ്  
പൂക്കൊട്ടയേന്തിയവൾ അരികിലെത്തി 
ചിരിക്കാൻ തുടങ്ങുന്ന മുല്ലപ്പൂ മൊട്ടുകൾ 
അവളുടെ വിധിയെ പരിഹസിച്ചൂ

നിത്യയാത്രികനാമീവണ്ടിയിൽ 
നിന്നിലെ പക്വത കണ്ടറിഞ്ഞു 
നേർക്ക് നേരിൽ വരെ യാതൊന്നുമോതീല്ല 
നേർപ്പകുതിയാണവളെന്നറിഞ്ഞു

കരിമഷിയെഴുതിയ പൂച്ചക്കണ്ണുകൾ 
കനലുകൾ വിതറിയ രോദനങ്ങൾ 
കനവുകൾ നെയ്തു ഞാൻ പലതുമീയിടെ 
കോർത്തിണക്കിയൊരു മാലയാക്കി

ചിതറിത്തെറിക്കുന്ന മഴത്തുള്ളിപോലെ 
എന്നിൽ തെളിയുന്നു നിൻ പുഞ്ചിരി 
മാരിവില്ലിനെ വെല്ലുന്ന ഭംഗിയിൽ 
നിന്മുഖംഎന്നിൽ പതിഞ്ഞിടുമ്പോൾ

അറിയാതടുത്തു ഞാൻ പറയാതെ നിന്നോട് 
അനുകമ്പയിൽ നിന്നെ നോക്കി നിന്നു.
ദുർബ്ബല നിമിഷങ്ങൾ കടന്നു ചെലവേ 
ആരാത്രി നീയെന്നെ മനസ്സിലാക്കി 
ഉദയസൂര്യന്റെ വരവിനെ കാത്തു ഞാൻ 
വിടചൊല്ലിയാത്രയായ്‌ ദൂരെ ദൂരെ

പിന്നീടൊരിക്കലെൻ ചിത്തത്തിൽ വന്നു നിൻ 
ഓർമ്മകൾ തീർത്തൊരാ ലാളനകൾ 
കാലങ്ങളൊരുപാട് തെന്നി നീങ്ങിയതിൽ 
ഓർമ്മകൾ തോണിയായ് നീങ്ങീടവേ

പിൻവിളിയേറ്റുവാങ്ങുന്ന പഥികൻ ഞാൻ 
ഒരു ചെറു പുഞ്ചിരിയിൽ കണ്ണുടക്കി 
നൂപുര ധ്വനിയിൽ ചെവിയോർത്തു  നിന്നു 
പെൺകൊടി തട്ടി വിളിച്ചു മെല്ലെ,.

"പാസിക്കിത്തണ്ണാ ഏതാവത് തരിങ്കയ്യാ "
പൂച്ചക്കണ്ണിത്താൻ മുഖഛായയേന്തിയ 
പെൺകൊടി വന്നു യാചിക്കുന്നു ചാരെ 
വാരിയെടുതോമനെ വിളിച്ചു ഞാൻ 
വിട്ടയച്ചില്ല ഞാൻ, കൂടെ നടത്തുവാൻ 
വേറൊരുയാത്രയിൽ കൂടെ ചേർത്തു.

ജീവിത യാത്രയിലുത്തരമേന്തി ഞാൻ  
നിവർത്തിക്കൊടുത്തവൾക്കെന്റെയീ ജീവിതം 
നിർവൃതിയട--ഞ്ഞ ചെറു പുഞ്ചിരിയായ്..
-------------------------
സുധന്യ ഗുപ്ത


No comments:

Post a Comment